Tuesday, 11 October 2016

ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍

ഒരു ദിവസം അവള്‍ കുളിക്കാന്‍ തുടങ്ങുമ്പോള്‍ ഒരു അപരിചിതന്‍ കൂരയ്ക്ക് മുകളില്‍ കയറി ഒരു ഓടിളക്കി നോക്കി. അവളുടെ നഗ്നതയുടെ മനോഹാരിത കണ്ട് അവന്‍ അന്തംവിട്ടുപോയി. പരിഭ്രമിച്ചുനോക്കുന്ന അവനെ നോക്കി ലജ്ജ കൂടാതെ അവള്‍ പറഞ്ഞു.

‘‘സൂക്ഷിച്ചോ, താഴേക്കു വീഴാതെ’

‘നിന്നെ ഒന്നുകാണണമെന്നുണ്ടായിരുന്നു’ അയാള്‍ പറഞ്ഞു.
‘ശരി’ അവള്‍ പറഞ്ഞു. ‘എന്നാലും സൂക്ഷിക്കണം, ആ ഓടുകള്‍ പഴകി ദ്രവിച്ചതാണ്.’

ഓടിന് പുറത്തിരുന്നവന്‍െറ മുഖത്ത് വല്ലാത്ത പരിഭ്രമം. ഓടുപൊട്ടി നിലത്തുവീണേക്കുമോ എന്ന് ഭയന്നിട്ടാവും അവന്‍ വിഷമിക്കുന്നതെന്ന് അവള്‍ വിചാരിച്ചു. അപകടം കൂടാതെ ഇറങ്ങിപ്പോയ്ക്കോട്ടെ എന്നുവെച്ച് അവള്‍ വേഗം കുളികഴിച്ചു. ശരീരത്തില്‍ വെള്ളമൊഴിക്കുമ്പോള്‍ അവള്‍ അവനോട് സംസാരിച്ചു. ഓടിന് പുറത്ത് വീണുകിടക്കുന്ന ഇലകള്‍ അഴുകിദ്രവിച്ചതില്‍നിന്നാകണം കുളിമുറിക്കുള്ളില്‍ തേളുകള്‍ പെരുകിയതെന്ന് അവള്‍ പറഞ്ഞു. അത്രയും സ്വാതന്ത്ര്യത്തോടെ അവള്‍ സംസാരിക്കുന്നത് കണ്ട് ധൈര്യം കിട്ടിയ അവന്‍ ഒരു പടികൂടി കടന്നു ചോദിച്ചു:

ഞാന്‍ നിന്‍െറ ദേഹത്ത് സോപ്പു തേച്ചു തരട്ടെ?’

‘നിങ്ങളുടെ സദുദ്ദേശ്യത്തന് നന്ദി’ അവള്‍ പറഞ്ഞു. ‘പക്ഷേ, എന്‍െറ രണ്ടു കൈകളും ധാരാളം മതി’

എന്നിട്ട് അവള്‍ ദേഹം തോര്‍ത്തുന്ന സമയത്ത് കണ്ണുനീരോടെ അവന്‍ അവളെ വിവാഹം കഴിക്കാനുള്ള ആഗ്രഹം അറിയിച്ചു. ഒരു സ്ത്രീ കുളിക്കുന്നത് കാണാന്‍ വേണ്ടി ഒരു മണിക്കൂര്‍ സമയം വെറുതെ കളഞ്ഞ് ഉച്ചയൂണുപോലും നഷ്ടപ്പെടുത്തിയ വിഡ്ഢിയെ താന്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നില്ളെന്ന് അവള്‍ പറഞ്ഞു. അവസാനമായി അവള്‍ പരുക്കന്‍ മേലങ്കി ധരിച്ചപ്പോള്‍ അവള്‍ക്ക് അടിവസ്ത്രമൊന്നുമില്ലല്ളോ എന്ന അറിവ് അവനെ കൂടുതല്‍ മഥിച്ചു. എന്നിട്ട് അവന്‍ കുളിമുറിയിലേക്ക് ചാടാന്‍ വേണ്ടി രണ്ട് ഓടുകള്‍ കൂടി ഇളക്കി.

‘ഭയങ്കര പൊക്കമാണ്, താന്‍ ചത്തുപോകും’ അവള്‍ പേടിച്ച് മുന്നറിയിപ്പ് കൊടുത്തു. പഴകി ദ്രവിച്ചുപോയിരുന്ന ഓടുകള്‍ പൊട്ടി അവന്‍ നിലത്തുവീണ് സിമന്‍റുതറയില്‍ തലയടിച്ചു പിളര്‍ന്നു മരിച്ചു.

മാസ്മരിക കഥാപ്രപഞ്ചമൊരുക്കിയ വിശ്വവിഖ്യാത എഴുത്തുകാരന്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസിന്‍െറ വളരെ പ്രശസ്തമായ ‘ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍’ എന്ന നോവലിലെ മനോഹരമായ ഒരു രംഗമാണ് ഇത്.

മൗനം

നിന്റെ മൗനം
കറുത്തവാവ്
കടിച്ചുകൊന്ന
നിലാവിന്റെ
ഒടുവിലെത്തെ
പിടച്ചിലായി,
എന്നെ വന്ന് തൊടുമ്പോൾ
മിഴികളിൽ
ഉൾക്കടലുകളെ
നട്ടുവളർത്താൻ,
പാകമായ ഭ്രാന്തിലേക്ക്
പ്രണയമെന്നെ
മൊഴിമാറ്റിക്കൊണ്ടിരിക്കുന്നു.
ജന്മാന്തരങ്ങളിൽ പോലും
എനിക്കും നിനക്കും
വായിച്ചെടുക്കാനാവാത്ത
ഭാഷയിൽ......
___തീക്കുനി

സച്ചിദാനന്ദന്‍

മുപ്പതുവർഷം കഴിഞ്ഞ്
കണ്ടുമുട്ടിയാലും
പുരുഷന് തന്റെ
ആദ്യകാമുകിയെ
തിരിച്ചറിയാനാവും

ഏറെ പുതുക്കിപ്പണിതിട്ടും
താൻ പണ്ടു പാർത്തിരുന്ന
ഗ്രാമത്തിലെ വീട് തിരിച്ചറിയും
പോലെ.

കെട്ടിടങ്ങളും ആരവങ്ങളും
നിറഞ്ഞുകഴിഞ്ഞിട്ടും
ഒരിക്കൽ പൂക്കളാൽ മൂടിയിരുന്ന
കുന്നിൻപുറത്തിന്റെ
വിജനത തിരിച്ചറിയുംപോലെ.

വാലൻപുഴു തിന്നുതീർത്ത
സ്കൂൾ ഗ്രൂപ്പ്‌ ഫോട്ടോയിൽ
താൻ നിന്നിരുന്ന സ്ഥാനം
ഓർത്തെടുക്കും പോലെ
അയാൾ ആദ്യസമാഗമം
പുന:സൃഷ്ടിക്കാൻ ശ്രമിക്കുന്നു
അയാളുടെ ഉള്ളിൽ ഒരുത്സവം
നടക്കുന്നു.

പക്ഷേ, മേളം മതിൽക്കെട്ടിനു
പുറത്തുവരുന്നതേയില്ല.
നെഞ്ചിൽ അവളുടെ
ശിരസു ചേർത്തുപിടിച്ച്
താൻ മുപ്പതാണ്ടു നടത്തിയ
യാത്രകളുടെ മുഴുവൻ
ശബ്ദങ്ങളും
അവളെ കേൾപ്പിക്കണമെന്ന്
അയാൾക്കുണ്ട്.

അവളുടെ സ്വർഗ്ഗങ്ങളും
നരകങ്ങളും
മണത്തും സ്പർശിച്ചും
അറിയണമെന്നും.

പക്ഷേ അവർക്കിടയിൽ
ഇപ്പോൾ ഒരു കടലുണ്ട്.

കാലം അവളിൽ ചെയ്ത
കൊത്തുപണികൾ ശ്രദ്ധിച്ച്
സ്വരത്തിൽ വൈരാഗ്യം വരുത്തി
അയാൾ ചോദിക്കുന്നു:
‘സുഖമല്ലേ?’
ജീവിതം അയാളെ
കീറിമുറിച്ചതു ശ്രദ്ധിച്ച്
അവൾ പ്രതിവചിക്കുന്നു:
‘അതെ.’

ശവപ്പെട്ടിക്കുള്ളിൽ കിടന്ന്
രണ്ടു ജഡങ്ങൾ അന്യോന്യം
സംവദിക്കാൻ ശ്രമിക്കും പോലെ
അവർക്കു ശ്വാസം മുട്ടുന്നു.

മീതേ മണ്ണിന്റെയും
പാറകളുടെയും
വൃക്ഷങ്ങളുടെയും ഭാരം
താങ്ങാനാകാതെ
അവർ അകന്നകന്നു പോകുന്നു

അവർക്കിടയിലെ
കടൽമാത്രം
ബാക്കിയാവുന്നു.
---------------------------

സച്ചിദാനന്ദന്‍

Monday, 3 October 2016

പ്രണയക്കുറിപ്പുകള്‍



നിലാവിനെക്കുറിച്ചോ,
നക്ഷത്രങ്ങളെക്കുറിച്ചോ,
കുന്നില്‍ ചെരുവിലെ സന്ധ്യകളെ കുറിച്ചോ,
നാം തമ്മില്‍ സംസാരിച്ചിട്ടില്ല.
പ്രണയം കൊണ്ട്,
നീയെന്റെ മുറിവുകള്‍ തുന്നുന്നു.
കരകളെയും പാറകളെയും മരങ്ങളെയും
അണകളെയും അതിജീവിച്ചു എന്നെങ്കിലും നീയെന്നിലേക്ക് ഒഴുകിയെത്തിയെക്കാം
അന്ന്,
കൈമാറുവാന്‍ കരളിലിന്നെ,
കരുതി വയ്ക്കുന്നു
ഒരു കനല്‍ക്കാലം .
.
.

(പവിത്രന്‍ തീക്കുനി )

കാലം



പൂവിലൂടെ സഞ്ചരിച്ചു
മുള്ളിലെത്തിയ കൂട്ടുകാരായിരുന്നു നാം .

ഗ്രീഷ്മത്തിന്റെ കൊത്തേറ്റ നാളില്‍
ഒരുച്ചകറുപ്പില്‍
നീ ചോദിച്ചു
നമ്മള്‍ക്കിടയില്‍നിന്നാരാണ് ആദ്യമില്ലാതാവുക'

മഴ വന്നു

വെയില്‍ വന്നു

മഞ്ഞുമാത്രം വന്നില്ല .

പക്ഷെ ,
ഒരു ചിത്രശലഭത്തിന്റെ ചിറകില്‍ ,
അകലെയെവിടെയോ ഇരുന്നു മഞ്ഞു ഇങ്ങനെ കുറിച്ചിട്ടു
നിങ്ങള്‍ക്കിടയില്‍നിന്നു
ആദ്യം മരിച്ചത് ഞാനായിരുന്നു .

മൂണ്‍വോക്ക്



അവളെപ്പറ്റി ഞാനാരോടും
പറഞ്ഞിരുന്നില്ല
അവളെപ്പറ്റി അവളും
ആരോടും പറഞ്ഞിരിക്കില്ല

ബസ്സ്റ്റോപ്പില്‍ അവള്‍ നില്‍ക്കുന്നതിന്
എതിര്‍വശം നില്‍ക്കെണ്ടിയിരുന്നു

എന്നും പരസ്പരം വഴക്കുകൂടി പിരിയുന്ന
രണ്ടു ബസ്സുകളില്‍ എനിക്കും അവള്‍ക്കും
കയറേണ്ടി വന്നിരുന്നു

തിരിച്ചിറങ്ങുന്ന ഒരേ സമയത്തും
ഒരുമിച്ചു നടക്കാനുള്ള അടുപ്പം
ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നില്ല

അതുമല്ല കുറച്ചുകൂടി നടന്നാല്‍
ഒരാള്‍ക്കുമാത്രം നടന്നുപോകാവുന്ന
ഒരു വഴി പിന്നെയും
ഞങ്ങളിലൊരാളെ പിന്‍തള്ളുമായിരുന്നു.

(മൂണ്‍വോക്ക് - വിമീഷ് മണിയൂര്‍ )

സംഭവിച്ചത്..... -


ഒരു ദിവസം
ഒത്തിരിപ്പേരുടെ -
അകമ്പടിയോടെ
ഒരു താലി
പുരമുറ്റത്തേക്ക -് കയറിവരുന്നതും
തന്നെകൊണ്ട് നിറഞ്ഞ പുര മെലിയുന്നതായും
സൗദാമിനി സ്വപ്‌നം കണ്ടു
പക്ഷെ,
അങ്ങനെയല്ല സംഭവിച്ചത്.
കുറച്ചുനാളുകള്‍ -ക്കു ശേഷം
ഒരു രാത്രി
അകമ്പടിയില്ലാതെ
ഒറ്റയ്ക്ക്
ഒരു പ്രലോഭനം
വീടിന്റെ പിന്നാമ്പുറത്തെ -ത്തി,
അവള്‍ കാത്തുവെച്ചതെന് -തോ
കവര്‍ന്നെടുത്ത് -
ഇരുളിലേക്ക് മറയുകയാണുണ്ടായത -്
പിന്നയും,
കുറച്ചുനാള്‍ കഴിഞ്ഞാണ്
ഒരുച്ചനേരത്ത്
പരസ്യമായിട്ട്‌
സൗദമിനിയുടെ ശിരസിലും,നെറ്റി -യിലും, കഴുത്തിലും
ചുംബിച്ച്
ചുവപ്പിച്ചു
പരശുറാം എക്സ്പ്രസ്
വടക്കോട്ടു പോയത്
''''''''''''''' -''''''''''''''' -''''''''''''''' -''''''''''''''' -'''''''''
.......പവിത്രന് -‍ തീക്കൂനി

പവിത്രന്‍ തീക്കൂനി


എല്ലാം
തിരിച്ചുതന്നിട് ടുണ്ട്
തന്നതിനെക്കാളേറ െ
എല്ലാം മറന്നിട്ടുണ്ട്
ഓര്‍മിച്ചതിനേക് കളേറെ
... എല്ലാം
കവിതയില്‍ പകര്‍ന്നിട്ടുണ് ട്
ഒരു കവിതയ്ക്കു താങ്ങാവുന്നതന്‍ റെ
എന്നാലും
എന്നെങ്കിലും
എവിടെവെച്ചെങ്കി ലും
കണ്ടുമുട്ടേണ്ടി വരും
അപ്പോള്‍
മുമ്പോരിക്കലും
കണ്ടുമുട്ടിയിട് ടില്ലാത്ത
രണ്ടുപേരായിരിക് കുമോ
നമ്മള്‍
പവിത്രന്‍ തീക്കൂനി ..

ജപ്തി



(കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്)

കൊണ്ടുപോകുംപോലും
ഇളകുന്നതെല്ലാം
എങ്കിലാദ്യമീ മനസ്സ് തന്നെയാവട്ടെ!

പലിശയും പിഴപ്പലിശയും
ഒടുക്കണമത്രെ
പിന്നെന്തിന് മടിക്കണം.
ഈ ജീവിതം തന്നെ മതിയല്ലോ
പത്രത്തില്‍ പരസ്യം വരുമത്രേ.
കഷ്ടം!
കവിതയില്‍ മുൻപേ എഴുതിക്കഴിഞ്ഞതല്ലേ...
തന്നിരിക്കുന്ന പരിധിക്കുളളില്‍
ഒററത്തവണകൊണ്ട് തീർക്കണംപോലും
അയ്യേ!
പണ്ടേ പരിധിക്ക് പുറത്താ...
ഒററത്തവണകൊണ്ട് പണ്ടേ
റെയില്‍പാളത്തിൽ
തീർക്കാൻ ശ്രമിച്ചതാ...
ആശ്വാസം!
ഇളകാത്ത ചിലതുണ്ട് ഉമ്മറത്ത്.
എ.കെ.ജി, മാധവിക്കുട്ടി, അയ്യപ്പണിക്കർ....
അകത്തുമുണ്ട് ചിലത്
കനകശ്രീ...ആശാൻ....ഇടശ്ശേരി .