Monday, 8 February 2016

വര്ഗ്ഗ ശത്രു


കിനാവ് കണ്ട ലോകത്തേക്ക്,
കണാരേട്ടന് ഒരു ദിവസം പുറപ്പെട്ടു.
കല്ലും മുള്ളും ചില്ലും,
കാറ്റും മഴയും ഇടിയും,
ശിരസ്സിനെ ചുംബിച്ചു.
കാാരയ്ക്കും, വാളിനും,
ബോംബിനു കീഴടക്കനാവും വിധം
ശരീരം പാകപ്പെട്ടു.
ശൂന്യതയില് നിന്ന് ശൂന്യതയിലേക്ക്
നെഞ്ചിടിപ്പുകള്‍ കടലായിരമ്പി.
വിപ്ലവം ജയിച്ചെന്ന്,
കണാരേട്ടന്റെ കെട്ടിയോള്
മോയിതു മാപ്പിളയുടെ
കാതില് മന്ത്രിച്ചു.
മൊയ്തു മാപ്പിളയുടെ
വൃഷ്ണ സഞ്ചിയില്
ഫ്യുഡലിസം തിളച്ചു.
കിനാവ് വര്ഗ്ഗ ശത്രുവെന്ന്,
കണാരേട്ടന് ഭ്രാന്താശുപത്രി
യുടെ
ഭിത്തിയില് കുറിച്ചു വെച്ചു.

0 comments:

Post a Comment