Sunday, 7 February 2016

നന്ദിത,1992

വേദനയുടെ ഗർഭപാത്രത്തിൽ നിന്ന്
കരഞ്ഞു പിറക്കുന്ന കവിത.
തണുത്തുറഞ്ഞ കൈകൾ
കവടി നിരത്തുന്നു;
വരണ്ട മേടമാസത്തിന്റെ
ഒാർമ്മക്കൊരു ജാതകം കുറിക്കുന്നു.
പേറ്റുനോവറിയാത്ത മേഘങ്ങളിൽ,
നിറയാത്ത കണ്ണുകളിൽ,
മരിക്കാത്ത കടൽ ജനിക്കാതിരിക്കുന്നു.
എന്റെ വസന്തം
ഇലമൂടിയ കൊന്നമരങ്ങളിൽ നിന്ന്
തിരിച്ചു പോകുന്നു;
വീണ്ടുമൊരു മീനമാസത്തിനായ് കാത്തിരിക്കുന്നു.
----നന്ദിത,1992----

0 comments:

Post a Comment